Total Pageviews

Monday, November 29, 2010

എഴുത്ത് ! (ഒരാത്മകഥ by Editor)

എഴുത്ത് ! (ഒരാത്മകഥ by Editor)

യൂണിവേര്‍സിറ്റിയില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ കഴിഞ്ഞു കുറെ അലഞ്ഞു ,പിന്നെ ഒരു പ്രമുഖ ദിന പത്രത്തില്‍ കയറിപറ്റി.

പത്ര പ്രവര്‍ത്തനം എന്ന ജന സേവനം ഞാന്‍ കര്‍മ്മ മണ്ഡലമായി തിരഞ്ഞെടുത്തു...

100 കോടി ഭാരതിയ മക്കളെ അവര്‍ക്ക് വേണ്ടകിലും സേവിയ്ക്കുവാന്‍ ഞാന്‍ തിരുമാനിച്ചു.
ഇരുതല മൂര്‍ചയുള്ള ആയുധം(വാള്‍)ഞാന്‍ കൈയില്‍ എടുത്തു ,ഒരു പേന.

പിന്നെ അഗംവെട്ടായിരുന്നു...വെട്ടി വിഴ്ത്തി അങ്ങനെ വിഹരിച്ചു...

ഒരിക്കല്‍ ഞാന്‍ എന്നോടു ചോദിച്ചു ?ഇതുകൊണ്ട് ആര്‍ക്കു എന്ത് നേട്ടം??

നേട്ടം ?????

ആര്‍കെന്തു കോട്ടം തട്ടിയാലും തനിക്കു നേട്ടമിലെങ്കില്‍ എന്തു നേട്ടം ?

വെറും പിണം.....
1)"പണ്ണം മില്ലാത്തവന്‍ പിണം" (2)"പണത്തിനു മീതെ പരുന്തും പറക്കില്ല"

ഒടുവില്‍ ഞാന്‍ തിരുമാനിച്ചു.

കോര്‍പ്പറേറ്റ് മേലാളന്‍ മാര്‍ക്കുവേണ്ടി എഴുതാം.... അവരുടെ കൈയിലെ കളി പാവ,അതൊരു സുഖമുള്ള ഏര്‍പ്പാടായി എന്നിക്കു തോന്നി.

ഒരു പേന, പിന്നെ 2 രൂപ വില വരുന്ന നാലു A 4 ഷീറ്റ് പേപ്പറും.
പിന്നെ എഴുതി ,തോന്നും വിധം, തോന്നിയ പോലെ

ഒരാവര്‍ത്തി വായിച്ചു നോക്കി ,കുഴപ്പമില്ല എല്ലാം ഒത്തു വന്നിട്ടുണ്ട്

സത്യത്തില്‍ ഇതൊരു ബിസിനസ്‌ ഫോര്‍മുലയാണ് .... ഒരു മാജിക്‌ ഫോര്‍മുല...
(അങ്ങു ഹവാര്‍ഡ് ബിസിനസ്‌ സ്കൂളിലെ താപ്പാന്നകള്‍ക്കുപോലും അറിയാത്ത ഒരു മള്‍ട്ടിപ്ലിക്കെഷന്‍ ഫോര്‍മുല)

ഇവിടെ നമ്മള്‍ നമ്മുടെ പാരമ്പര്യം അനുസരിച്ച് 5 പത്താക്കിയതും ,പത്തു നൂറാക്കിയ കഥയും കേട്ടിടുണ്ട്.

എന്നാല്‍ ഒരു പേന, നാലു പേപ്പര്‍ ആകെ10 രൂപയുക്കുള്ള വകയെ ഉള്ളു ,ഇതുപയോഗിച്ച് 1കോടിയും , 10കോടിയും , 100കോടിയും ഉണ്ടാക്കിയ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

നിങ്ങള്‍ അതു കേട്ടിട്ടിലെങ്കിലും നിങ്ങള്‍ അവ വായിച്ചിടുണ്ട്...പ്രമുഖ ദിനപത്രങ്ങളില്‍

ആരാണ് വിഡ്ഢി? ? ?

പേപ്പര്‍ മുടങ്ങാതെ വായിക്കുന്ന നിയോ ? ?
അതോ അതില്‍ മുടങ്ങാതെ എഴുതി കീശ വിര്‍പ്പിച്ച ഞാനോ ? ?

(കുറിപ്പ് : "ജനങ്ങളുടെ ,ജനങ്ങളാല്‍ ,ജനങ്ങള്‍ക്കുവേണ്ടി" എന്ന ജനാതിപത്യ ചിന്ത " കോര്‍പ്പരെറ്റിന്റെ ,കോര്‍പ്പറേറ്റ്കളാല്‍ ,കോര്‍പ്പരെറ്റുകള്‍ക്കുവേണ്ടി" എന്നു മാറ്റി എഴുതുന്നതില്‍ ഞങ്ങളുടെ സേവനം നിങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നു വിശ്വസിക്കുന്നു )

Thursday, November 25, 2010

കോടിശ്വരന്‍ (പാര്‍ട്ട്‌ / ഭാഗം-2 & പാര്‍ട്ട്‌ / ഭാഗം- 3

കോടിശ്വരന്‍(പാര്‍ട്ട്‌/ഭാഗം-2 & പാര്‍ട്ട്‌/ഭാഗം- 3

രാം ഗോപാല്‍ വര്‍മയുടെ


കോടിശ്വരന്‍

പാര്‍ട്ട്‌ / ഭാഗം 2
ക്ല്യ്മാക്സ്- 1


"കുന്നോളം മോഹിച്ചാ കുരുവോളം"

പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍ ) ഓണാക്കിയത്.

തീ കുറുക്കന്‍(Fire FOX)വഴി യാഹൂ അക്കൗണ്ട്‌ ലേയ്ക്ക് അവന്‍ ഊളിയിട്ടു.

ഗ്രഹണി പിടിച്ച പയ്യന്‍ ചക്ക കൂട്ടാന്‍ കാണുബോഴുള്ള ആര്‍ത്തിയോടു കൂടി അവന്‍ തന്റെ ഇന്‍ബോക്സില്‍ പരതി...
അതാ .. ദേണ്ട കിടക്കണ് 1 കോടി ഡോളറിന്റെ ഇമെയില്‍........

നേരത്തെ പറഞ്ഞ അതെ ആര്‍ത്തിയോടെ അവന്‍ അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
ഒരാവര്‍ത്തി, രണ്ടു, മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു......ഒരു യാത്രയ്ക്ക്...
അതെ അയാള്‍ ഒരു യാത്രയിലാണ് ..... കാര്യം ?

കാര്യം വളരെ നിസാരം, കുറച്ചു പൈസ ഒപ്പിക്കണം

നമ്മടെ സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് , ഒരു അക്കൗണ്ട്‌ സെറ്റില്‍മെന്‍റ്....വെറും അമ്പതിനായിരം രൂപ.

വിട്ടില്‍ ചോദിച്ചാല്‍ ഒരായിരം ചോദ്യങ്ങള്‍ ????? മാത്രം

അതലാതെ പൈസ കിട്ടുന്ന കാര്യം ഉറപ്പില്ല.....
അതുകൊണ്ട് അയാള്‍ ആ പൈസ കടം വാങ്ങി ....
എന്നിട്ട് സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് അയച്ചു കൊടുത്തു.....
പിന്നെ വര്‍ണ ശഭളംമായ സ്വപ്നങ്ങള്‍.........സ്വപ്നങ്ങള്‍ കാണുന്നവര്‍ക്കേ എന്തേലും ആവാന്‍ പറ്റു എന്ന ഒരു മഹാത്മാവിന്റെ നിര്‍ദേശം നായകന്‍ ഏറ്റവും ആര്‍ഭാട മായി നടപ്പാക്കിയത് ഇപ്പോഴാണ്.

ചില ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....

വീണ്ടും ഒരു ഇമെയില്‍ കൂടി വന്നു, ഒരു അമ്പതിനായിരം രൂപ കൂടി വേണം പ്രോസിസ്സിംഗ് ചാര്‍ജ്...

ഏതായാലും 40 കോടി കിട്ടുന്ന കാര്യമ്മല്ലേ .......
വീണ്ടു കൂറെ കടം വാങ്ങി ആ തുകയും അയച്ചു കൊടുത്തു(ഈ കടം വാങ്ങിയത് അഥവാ ഒപ്പിച്ചത് ഒരു വലിയ സംഭവം/കഥയാണ് അത് പിന്നെ പറയാം)

പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....

ദിവസങ്ങള്‍ മാസങ്ങളായി..........

പക്ഷെ!!!!!!

സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ പിന്നിടോരിക്കലും അയാളെ കൊടിശ്വരന്‍ ആക്കാം എന്നു പറഞ്ഞു ആക്കിയില്ല....(മോഹിപിച്ചില്ല...)

അങ്ങനെ കൊടിശ്വരന്‍ ആവാന്‍ സാധിചിലെങ്കിലും ഒരു കടക്കാരനവാന്‍ സാധിച്ചു...
കൈയിലുള്ള കാശും പോയി , മാനവും പോയി അതുകൊണ്ട് നായകന്‍ ഈ സംഭവം ആരോടും പറഞ്ഞില്ല...
സത്യം പറഞ്ഞാ...(തൃശൂര്‍ ഭാഷയില്‍ പറഞ്ഞാ...ലോട്ടറി......ഉം......ഉം.....ഉബിട്ടാ...

പാര്‍ട്ട്‌ / ഭാഗം- 3
ക്ല്യ്മാക്സ് - 2

അന്നൊരു ഞായറാഴ്ചയായിരുന്നു...

"കുന്നോളം മോഹിച്ചാ കുരുവോളം "
പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍) ഓണാക്കിയത് .
തീ കുറുക്കന്‍ (Fire FOX ) വഴി യാഹൂ അക്കൗണ്ട്‌ ലേയ്ക്ക് അവന്‍ ഊളിയിട്ടു.
ഗ്രഹണി പിടിച്ച പയ്യന്‍ ചക്ക കൂട്ടാന്‍ കാണുബോഴുള്ള ആര്‍ത്തിയോടു കൂടി അവന്‍ തന്റെ ഇന്‍ബോക്സില്‍ പരതി...
അതാ .. ദേണ്ട കിടക്കണ് 1 കോടി ഡോളറിന്റെ ഇമെയില്‍........
നേരത്തെ പറഞ്ഞ അതെ ആര്‍ത്തിയോടെ അവന്‍ അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
ഒരാവര്‍ത്തി , രണ്ടു , മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു...... ഒരു യാത്രയ്ക്ക്...


അയാള്‍ നേരെ പോയത് പള്ളിയിലെക്കാ.... ഞായറാഴ്ച കുര്‍ബാന കാണാന്‍...
റാഫേല്‍ അച്ഛന്റെ കുര്‍ബാനക്കിടയിലെ പ്രസംഗം അയാളുടെ മനസ്സില്‍ കുറെ തീ കോരിയിട്ടു....

ദുര്‍ത്ത പുത്രന്റെ കഥ/ഉപമ .... ഹോ.....ഹൌ...ഹം...ഹാ...

മനസ് പട പട ഇടിച്ചു....പിന്നെ അതൊരു വികാര പ്രക്ഷുബ്ധമായ കടലായി.....ഒടുവില്‍ സുനാമിയായി....
താന്‍ എന്താണി ചെയുന്നത് ?....

പശ്ച്താപം.....ഹോ .....ഹൌ...ഹം... ഹാ..
നായകന്‍ ഒരു തിരുമാനത്തില്‍ എത്തി, അയാളും തിരിച്ചുവരും...ദുര്‍ത്ത പുത്രന്റെ പോലെ...

അയാള്‍ക്കിനിയും ജീവിക്കണം...ലോകത്തിനു നന്മ ചെയാനായി....

അയാള്‍ ആദ്യം ചെയ്തത് തന്റെ യാഹൂ അക്കൗണ്ട്‌ തുറന്നു...
എന്നിട്ട്....? എന്നിട്ട്...

സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ക്ക് ഇങ്ങനെ ഒരു മെയില്‍ അയച്ചു...

എത്രയും സ്നേഹനിറഞ്ഞ സിഗപുരുള്ള ലോട്ടറി എമ്മാന്‍ അറിയുനതിന്നു,

നിങ്ങള്‍ അയച്ച മെയില്‍ കിട്ടി,1 കോടി ഡോളര്‍ ലോട്ടറി അടിച്ചതില്‍ ഞാന്‍ അതിവ സന്തുഷ്ടന്നാണ് , എന്നാല്‍ ഇത്രയതികം പൈസ ദുര്‍ ത്ത ടിക്കാന്‍ ഞാന്‍ യോഗ്യനല്ല. ആയതിനാല്‍ കോടിശ്വരനായ ഞാന്‍ ആ തുകയത്രയും ആഫ്രിക്കയിലെയും,ഏഷ്യയിലെയും പട്ടിണി പാവങ്ങള്‍ക്ക് ദാനം ചെയുന്നു.
ദയവു ചെയ്തു ആ തുക മുഴുവനും ആര്‍ഹാരായ പാവങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ ദയവുണ്ടാകണം.

എന്ന്‌,
സവിനയം,
ദുര്‍ത്തനായ കോടിശ്വരന്‍.
പേര് .
ഒപ്പ്.

ആ രാത്രി തന്റെ ചുമലില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തോടെ ,ദാനം ചെയ്ത സംത്ര്പ്തിയോടെ അയാള്‍ ഉറങ്ങി.

(കൊരിപ്പ്: ലോട്ടറി അടിച്ച തുക മുഴുവന്‍ ദാനം ചെയ്തവരുടെ പേര് ഗിന്നസ് ബുക്കില്‍ എഴുതി ചെര്‍ക്കാതതിനാല്‍ അയാള്‍ക്ക് ആ ബഹുമതിയ്ക്ക് അര്‍ഹാനാവാന്‍ സാധിച്ചില്ല... ഹ... കഷ്ടം!)

Tuesday, November 23, 2010

കോടിശ്വരന്‍ (പാര്‍ട്ട്‌ - 1 / ഭാഗം -1 )

രാം ഗോപാല്‍ വര്‍മയുടെ ........

കോടിശ്വരന്‍!പാര്‍ട്ട്‌-1/ഭാഗം-1)

കഥയിലെ നായകന്‍ ഒരു ഐ ടി പോക്കിരി ആയിരുന്നില്ല, എന്നാല്‍ സക്ഷരതയാല്‍ സമ്പനമായ ദൈവത്തിന്റെ നാടിന്‍റെ സ്വന്തം പുത്രന്‍, അക്ഷര കംബ്യുട്ടര്‍ സാക്ഷരത മിഷന്റെ ഉപോല്പ്പനം.

ഏതൊരു മലയാളിയെപോലെ അവനും പല ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു,ഒന്ന് രണ്ടു ബൈക്ക്, ഒരു കാര്‍, പിന്നെ കുറച്ചു മൊബൈല്‍(സാധികുമെങ്കില്‍ ഇറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍)ചുറ്റും ചിയര്‍ ഗേള്‍സ്...അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍...........

കുറച്ചു കാശു സമ്പാതിയ്കണം,അതും വെറുതെ കിട്ടുകയാണെങ്കില്‍....ഒരു ചെറിയ കൊടിശ്വരന്‍ ആവാന്‍ അവനും കൊതിച്ചു.

വിട്ടിലെ സാമ്പത്തിക സ്ഥിതി മോശമല്ലാതതിനാലും, എന്തു ചോതിച്ചാലും നടത്തികൊടുക്കുന്ന മാതാപിതാക്കള്‍ ഉള്ളതുകൊണ്ടും, കാശ് ദുര്‍ത്തടിയ്ക്കുന്നതില്‍ നായകന്‍ ഒരു പ്രത്യേക സാമര്‍ത്ഥ്യം കാണിച്ചിരുന്നു.

എന്നാല്‍ ഒരിക്കല്‍ പോലും നായകന്റെ മനസ് സ്വസ്തമായിരുന്നില്ല കാരണം അവന്‍ ഒരു ലോലഹ്രദയനും, വികാര ജീവിയുമായിരുന്നു...

പിന്നെ അവനു ദുര്‍ത്തടിയ്ക്കാന്‍ വേണ്ട പണം കിട്ടിയിരുന്നില്ല എന്ന ദുഖവും(എന്തിലാണോ സാമര്‍ഥ്യം അതു ചെയാന്‍ പറ്റാത്ത അവസ്ഥ).

അങ്ങനെ ഒരു ദിവസം നായകന്‍ തന്റെ യാഹൂ ഇമെയില്‍ അക്കൗണ്ട്‌ തുറന്നപ്പോള്‍ അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല........

അവനൊരു കോടിശ്വരന്‍ ആവുന്നു...

നായകന്നു ഒരു ഓണ്‍ലൈന്‍ ലോട്ടറി അടിച്ചിരിക്കുന്നു ........

കേരള ലോട്ടറിയല്ല .............സിംഗപൂര്‍ ലോട്ടറി.........അതും വെറും വളരെ തുച്ചമായ തുക .......

വെറും ഒരു കോടി ഡോളര്‍........ഏകദേശം ..........40 കോടി രൂപ ........

സില്ലി ബോയ്സ്..... ഹിപ്......ഹോപ്‌ ......ഹുറായ്.......

അകെ ചെയേണ്ടത് പേരും, അഡ്രസ്സും,ഫോണ്‍ നമ്പറും , അക്കൗണ്ട്‌ നമ്പരും അയച്ചു കൊടുത്താല്‍ മതി...

ഇതില്ലെല്ലാത്തിലും രസം നായകന്‍ ലോട്ടറി എടുക്കാന്‍ കാ കാശു ചെലവാക്കിയിട്ടില്ല.....

സില്ലി ഗേള്‍സ്.... ഹിപ്......ഹോപ്‌ ......ഹുറായ്.......

നായകന്‍ തന്റെ പേരും മറ്റു വിവരങ്ങളും അയച്ചു കൊടുത്തു......... ഒന്നു മന്ദഹസിച്ചു..........

ഒരു കൊടിശ്വരന്‍ ആവാന്‍ സാധിച്ചതില്‍ അയാള്‍ അത്യതികം ആഹ്ലാദിച്ചു ........

ഇന്നി കുറച്ചു ദിവസങ്ങള്‍ മാത്രം.........നായകന്റെ ലോകമാകെ മാറി മറിയാന്‍ പോകുന്നു.

അന്നു രാത്രി അയാള്‍ ഏറ്റവും മധുരമായ സ്വപ്നങ്ങള്‍ കണ്ട്.........വളരെ കാലത്തിനു ശേഷം.......സ്വസ്ഥമായി ഉറങ്ങി..........

എന്നാല്‍...........

(കോടിശ്വരന്‍(പാര്‍ട്ട്-2/ഭാഗം-2):തുടരും........
(Tailer : അതൊരു ട്രാജഡി ആവാം )

Thursday, November 11, 2010

അപ്പു 3 ,ലാഭവും നഷ്ടവും !(15 വരി കഥ )

അപ്പു 3, ലാഭവും നഷ്ടവും !

സ്കൂള്‍ വിട്ടു വന്ന അപ്പു പതിവുപോലെ ചായകുടിയും കഴിഞ്ഞു കണക്ക് ഹോം വര്‍ക്ക് ചെയുവാന്നായി പുസ്തകം നിവര്‍ത്തി.

ക്ലാസ്സില്‍ മിനി ടീച്ചര്‍ ഇന്നു ലാഭവും നഷ്ടവും എന്ന ടോപിക്കാണ്‌ എടുത്തത്‌.

ആകെ ലഭിച്ച വരവില്‍ നിന്നും ചിലവു കുറയ്ക്കുക ....,

വരവിനേക്കാള്‍ കൂടുതല്‍ ചെലവ് എങ്കില്‍ നഷ്ടവും , ചെലവിനേക്കാള്‍ കൂടുതല്‍ വരവ് എങ്കില്‍ ലാഭവും.

വളരെ സിംപിളായ 3 ഹോം വര്‍ക്ക് മാത്രമേ അന്നുണ്ടായുള്ളൂ.

ഹോം വര്‍ക്ക് കഴിഞ്ഞു അപ്പു ഡ്രോയിംഗ് റൂമില്‍ കിടക്കുന്ന തലേ ദിവസത്തെ പത്രം വെറുതെ ഒന്നു മറച്ചു നോക്കി, വല്ല നല്ല പടവും ഉണ്ടെങ്കില്‍ വര്‍ക്ക് ബുക്കില്‍ വെട്ടി ഒട്ടിക്കാമല്ലോ...

പത്രത്തിലെ ഓരോ പേജും മറിചു നോക്കുനതിനിടയില്‍ അപ്പുവിന്റെ കണ്ണ് ഒരു തലകെട്ടില്‍ ഉടക്കി. ആ വാര്‍ത്തയില്‍ അപ്പുവിനൊരു കൌതുകം തോന്നി.

അപ്പു വേഗം പോയി ഒരു റഫ് പേജും പേനയുമെടുത്ത്‌ ചിലത് കുത്തി കുറിച്ചു.ചില ലാഭ നഷ്ട കണക്കുകള്‍(സത്യം പറഞ്ഞാല്‍ മൊത്തം നഷ്ട കണക്കാണ്).

ആകെ ചിലവു = 2307.82 കോടി (ഇതു ലോണ്‍ എടുത്തതാണ് )
ആകെ കിട്ടിയത് = 327.00 കോടി
----------------
നഷ്ടം = 1980.82 കോടി

മറ്റു കൊടുത്തു വാങ്ങലുകളിലൂടെയുള്ള നഷ്ടം =90 കോടി(ഏകദേശം 90 കോടി വരും,ഇന്നിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല)

പ്രതിക്ഷിച്ച വരവ് = 1708.00 കോടി,പിരിഞ്ഞു കിട്ടാനുള്ളത് 114 .15 കോടി ,അങ്ങനെ കുറെ നഷ്ട കണകുകള്‍ മാത്രം ..........

"അമ്മേ ദെ ഇതു നോക്ക്യ ........ നമ്മടെ കോമണ്‍ വെല്‍ത്ത് ഗൈമ്സിന്റെ വരവ് ചിലവു കണകുകള്‍".

സത്യത്തില്‍ ഈ കണക്കു കണ്ട അപ്പുവിന്റെയും അമ്മയുടെയും കണ്ണ് തള്ളി പോയി........ (ആരുടെയും കണ്ണ് മാത്രമല്ല കൊടല് വരെ പുറത്തു ചാടുവാനുള്ള വകയുണ്ടല്ലോ ...പെറ്റ തള സഹിക്കൂല്ലാ...)

അപ്പു :"ഇന്നി എങ്ങന്യാ....ഇത്രം പൈസ ഗവണ്‍മെന്റ് ഉണ്ടാക്കാ"...........?

അമ്മ :"അതിനല്ലേ ജനങ്ങള്‍ എന്നു പറയുന്ന 100 കോടി കഴുതകള്‍..........."

അപ്പുവിനു അമ്മ പറഞ്ഞതിന്റെ അര്‍ഥം മനസിലായിലെങ്കിലും അതിന്റെ ഫീലിംഗ് പിടികിട്ടി, അതുകൊണ്ട് അവനും വായ് പൊളിച്ചു നിന്നു ....

Tuesday, November 9, 2010

കള്ളന്‍! ഒരു 12 വരി കഥ .

കള്ളന്‍! ഒരു 12 വരി കഥ.

"അറിവാണ് ആയുധം " അയാള്‍ക്കും ഒരറിവ്‌ ലഭിച്ചു.

അയാള്‍ ഒന്ന് ആട്ടഹസിച്ചു ഹ.... ഹാ....ഹാ.....

ചില നിഗമനങ്ങള്‍,ചില മുന്‍വിധികള്‍...

സ്വര്‍ണ കടയില്‍ ആരും കോഴി മുട്ട വാങ്ങാന്‍ പോകിലല്ലലോ.........ഹ ഹാ ഹഹാ......

"പണമില്ലാത്തവന്‍ പിണം" വിദ്യാലയത്തില്‍ വച്ച് ആരോ ചെവിയില്‍ ഓതിയ വേദാന്തം.....

പവന് വില Rs 15000.00,ഇന്നിയും വില കൂടാം .....ഹ ഹാ ഹഹാ............

സമയം 11.30am.

സ്വര്‍ണ കടയില്‍ നിന്നും ഇറങ്ങിവന്ന സുന്ദരിയുടെ കൈയിലെ വാനിറ്റി ബാഗും കവര്‍ന്നു അയാള്‍ ഓടി.............

ചിലര്‍ക്ക് ചിലത് നഷ്ടമാവുന്നു, ചിലര്‍ക്കത് നേട്ടമാവുന്നു..........

അയാളുടെ മുഖത്ത് ക്രുരമായ ഒരു പുഞ്ചിരി....ഹ ഹാ ഹാ ഹാ ഹഹാ

ഇടവഴിയിലൂടെ അയാള്‍ ഓടി ആര്‍ക്കും പിടികൊടുക്കാതെ.......ഈ റെയില്‍ പാളവും കൂടി മുറിഞ്ഞു കടന്നാല്‍ അയാള്‍ സ്വതന്ത്രന്‍......

ഹ ഹാ ഹഹാ ഹ്ഹ്ഹ്ഹ്ഹാ......

പതിവുപോലെ..... ആരുടേയും നിഗമനങ്ങള്‍ തെറ്റിക്കാതെ മദ്രാസ്‌ മെയില്‍ 15 മിനിറ്റ് വൈകി......

അയാളുടെ ആട്ടഹാസം ട്രെയിനിന്‍റെ ചൂളം വിളികൊപ്പം അലിഞ്ഞിലതായി ..............

Monday, November 8, 2010

മാവ്(മരം)!

മാവ്(മരം)

മാര്‍ച്ചു മാസം.

മാലിനി പതിവുപോലെ ബ്യുട്ടി പാര്‍ലറിലേക്ക്...

മാലിനിക്ക് ഒരു 45 വയസു പ്രായം കാണും,സുന്ദരി,മക്കള്‍ അങ്ങ് അമേരിക്കയില്‍,വീട്ടില്‍ ടിവി കണ്ടു ബോറടിയ്ക്കുമ്പോള്‍ ഒന്നു ബ്യുട്ടി പാര്‍ലറിലേക്ക്,പോകുന്നതും വരുന്നതും ഓട്ടോയില്‍,വെറും ഒരു കിലോ മിറ്റര്‍ ദൂരമല്ലേ ഉള്ളു വെറുതെ എന്തിന്നു കാര്‍ടുക്കണം?

പക്ഷെ...

ഒരു മിന്നല്‍ പണിമുടക്ക്‌!(ഇതാണ് ഇപ്പോള്‍ ഫേഷന്‍,ഒരു മിന്നല്‍ പോലെ എല്ലാവരെയും ഒന്നു കളിപിയ്ക്കാന്‍... ഹല്ലാ പിന്നെ !)

അവള്‍ ഒരിക്കല്‍ കൂടി വാച്ചിലേയ്ക്ക് നോക്കി സമയം 12 .30 , നല്ല വെയിലുണ്ട് , ഇന്നിനി ഓട്ടോയോ ടാക്സിയോ കിട്ടാന്‍ വഴിയില്ല.

ബ്യുട്ടി പാര്‍ലറിന്നു പുറത്തു വന്നു അവള്‍ ഒരിക്കല്‍ കൂടി വിജനമായ വഴിയിലേക്ക് നോക്കി.

നല്ല ചുട്ടുപൊള്ളുന്ന വെയില്‍

ഒരു ഒന്നൊന്നര കിലോ മിറ്റര്‍ നടന്നാല്‍ ഫ്ലാറ്റിലെത്താം,രണ്ടു മണിക്ക് റിയാലിറ്റി ഷോയുടെ റീടെലി കാസറ്റുണ്ട്.അതു മിസ്സ്‌ ചെയാന്‍ വയ്യ.

മിസ്സ്‌ മാലിനി ഉറപ്പിച്ചു വീട്ടിലേയ്ക്ക് നടക്കുക തന്നെ.

വിജനമായ റോഡിലുടെ അവള്‍ നടന്നു,ചുട്ടു പൊള്ളുന്ന വെയില്‍ , വഴിയിലൊന്നും ഒരു തണല്‍ മരം പോല്ലുമില്ല,എങ്ങും കൊണ്ക്രീട്റ്റ് കാടുകള്‍

മാലിനി വിയര്‍ത്തു കുള്ളിച്ചു,ഒരു നൂറടി നടന്നപോഴെക്കും വയ്യ!കുറച്ചു വെള്ളം കിട്ടിയിരുന്നെകില്‍.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ഭൂമിക്കടിയിലൂടെ, ഒരൊറ്റ പബ്ലിക്‌ ടാപ്പുകള്‍ പോല്ലും റോഡരികില്‍ പോലുമില്ല . ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് സ്തുതി!

മാലിനിയുടെ മൈയ്ക്കപെല്ലാം ഒലിച്ചുപോയി, ഇത്രക്ക് ചൂട്...

ഈ വെയിലിന്നിത്ര ചൂടുണ്ടാകുമെന്നു അവള്‍ സ്വപ്നത്തില്‍ പോല്ലും വിചാരിച്ചില്ല.
(സത്യത്തില്‍ മറ്റു സൊസൈറ്റി വുമണിനെ പോലെ മാലിനിയും കാറില്‍ മാത്രമേ പുറത്തേയ്ക്ക് പോകാറുള്ളൂ.പിന്നെ ദുര്‍ മേദസ് കുറയ്ക്കാന്‍ പാര്‍ക്കില്‍ ഒരു ജോഗിംഗ്(വൈകിട്ടുള്ള ഓട്ട പ്രദിക്ഷണം കൂട്ടുകാരികള്‍കൊപ്പം വെടി പറഞ്ഞ്), ദുര്‍ മേദസ് കുറഞ്ഞിലെങ്കിലും പര ദൂഷണം പറയുമ്പോള്‍ ആകെ മൊത്തം ഒരു ...........ന്ഹ്ഗ്)

ആഗോളതാപനം,അതെന്താന്നെന്നു ഇന്നി ആരും പറയേണ്ടതില്ല.

ഒരു തണല്‍ മരമെങ്കിലും ഉണ്ടായിരുന്നെകില്‍,മാലിനി ചുറ്റും ഒന്ന് കണ്ണോടിച്ചു...

കുറച്ചകലെ

ഒരു മുന്നൂറു അടി മാറി ഒരു മരം,അവള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു ആ മരം ലക്ഷ്യം വച്ച്.

ഒരു മാവിന്‍ മരം,കുറെ പഴുത്ത മാങ്ങകള്‍ അതിനു ചുവട്ടില്‍ വീണു കിടക്കുന്നു , ചിലത് കിളി കൊത്തിയിട്ടുണ്ട്‌

കിളികളുടെ കലപില ശബ്ദം,ചില അണാറകണ്ണന്‍മാര്‍ മരം ചാടി കളിയ്ക്കുന്നു,കുറെ എറുബുകള്‍ വരി വരിയായി മാവിനടിയിലെ വിട്ടിലേയ്ക്ക് പഴുത്ത മാങ്ങയുടെ ചില കഷണം ചുവന്നു കൊണ്ടുപോകുന്നു. കരിയിലകള്‍ക്കിടയില്‍ വിശ്രമിയ്ക്കുന്ന ഒരു ഓന്ത്. മാവിലകള്‍ തുന്നി വിടുണ്ടാക്കുന്ന പുള്ളിയെറുബുകള്‍ , കുറച്ചു മുകളില്‍ ഒരു മരം കൊത്തി യുടെ കൂടുണ്ടെന്നു തോന്നുന്നു അങ്ങനെ ഒരു മാവും അതിനെ ചുറ്റിപറ്റി ഒരായിരം ജീവജാലങ്ങള്‍.

മാവിന്‍ ചുവട്ടില്‍ ആകെ മൊത്തം ഒരു പുതിയ ലോകം, വര്‍ഷങ്ങള്‍ക്കു ശേഷം തനിക്കു ചുറ്റും താന്‍ കണ്ണാത്ത എന്തോ ഒന്നു കണ്ടെതിയതുപോല്ലേ.

ആ മരത്തിനടിയില്‍ നില്‍ക്കുബോള്‍ എന്തൊരാശ്വാസം.....ഈ മാവിന്നു ചുവടില്‍ ഈ തണലില്‍ ഇങ്ങനെ നില്‍ക്കുബോള്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതു ഇതാണെന്നു തോന്നുന്നു.

മാലിനി ചുറ്റുമൊന്നു നോക്കി,പതിവു കാഴ്ചകള്‍ തന്നെ,വിജനമായ റോഡും കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും.

മാലിനിക്ക് അവളുടെ കുട്ടിക്കാലം ഓര്‍മവന്നു ......ചില മുത്തശ്ശി കഥകളില്‍ കേള്‍ക്കാറുള്ളത് പോലെ .

പണ്ട് പണ്ട് ഇവിടം ഒരു പക്ഷെ ഒരു കാടായിരുന്നിരിക്കാം, നിറയെ മരങ്ങളുള്ള , നിറയെ പൂക്കളും,തുബികളും... അങ്ങനെ നിറയെ ജീവജാലങ്ങളുള്ള ഒരു കൊച്ചു സ്വര്‍ഗം

ഇപ്പോള്‍ മരങ്ങള്‍ എന്നുപറയാന്‍ ഒന്നും തന്നെയില്ല , നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രമുള്ള ഒരു ടൌണ്‍ഷിപ്പ്

ഈ മാവ് ഇവിടെ വച്ചത് ആരായിരിക്കാം...? മണ്‍ മറഞ്ഞു പോയ ഏതോ ഒരു മുത്തച്ഛന്‍ അലെങ്കില്‍ ഒരു മുത്തശ്ശി..

തലമുറകള്‍ക്ക്‌ തണലേകി മരിച്ചിട്ടും മരിക്കാതെ ചില മുത്തച്ഛന്‍മാരും ചില മുത്തശ്ശിമാരും , മാലിനി ആ മുത്തച്ചനും മുത്തശ്ശിക്കും നന്ദി പറഞ്ഞു.

ചെറിയൊരു വിശ്രമത്തിന്നു ശേഷം അവള്‍ വിണ്ടും നടന്നു തന്റെ ഫ്ലാറ്റു ലക്ഷ്യമാക്കി...

പക്ഷെ ആ മാവിന്‍ ചുവട്ടില്‍ നിന്നും വെറും കൈയോടെ പോരാന്‍ അവള്‍ക്കാകില്ല
കൂടെ കുറച്ചു മാങ്ങയും മാങ്ങണ്ടിയും പെറുക്കി അവള്‍ തന്റെ വാനിറ്റി ബാഗില്ലിട്ടു

അവള്‍ അവ നടും..... എന്നും വെള്ളമൊഴിച്ച് അതിനെ വളര്‍ത്തും....

തലമുറകള്‍ക്ക് തണലേകി മരിച്ചാലും മരിക്കാത്ത ഒരു മുത്തശ്ശിയാവാന്‍ അവളും കൊതിച്ചു.

"മരങ്ങള്‍ മരിക്കാതിരിക്കട്ടെ
മരണം നമ്മെ വരിക്കാതിരിക്കട്ടെ"

Thursday, November 4, 2010

ദീപാവലി !

ദീപാവലി

ഇന്നു ദീപാവലി!
എല്ലാ വര്‍ഷവും ദീപാവലി ദിവസം രാജി ചില്‍ട്രന്‍സ് ഹോമിലാണ് ചെലവഴിക്കാറു...

ചില്‍ട്രന്‍സ്‌ ഹോമില്‍ കുറച്ചു സമയം ചെലവഴിക്കുമ്പോള്‍ മനസിനൊരാശ്വാസം.

പക്ഷെ ഇന്നവള്‍ അയാളെ തേടി അയാളുടെ ഫ്ലാറ്റിലേക്ക് പോയി.

ഒരിക്കല്‍ കൂടി അവള്‍ കൊള്ലിംഗ് ബെല്ലില്‍ വിരല്‍ അമ്മര്‍ത്തി,വാതില്‍ അടഞ്ഞുതന്നെ കിടന്നു,ഫ്ലാറ്റില്‍ ആരുമ്മില്ല.

മൊബൈലില്‍ അവള്‍ രാജേഷിനെ വിളിച്ചു.....പരിധിക്കുപുറതാണ്....

ഫ്ലാറ്റില്‍ നിന്ന് അവള്‍ നേരെ ചില്‍ട്രന്‍സ്‌ ഹോമിലേക്ക് കാര്‍ ഡ്രൈവ് ചെയ്തു.

രണ്ടു ദിവസമായി രാജി അയാളെ വിള്ളിക്കുന്നു.പക്ഷെ മറുപടിയില്ല.

കഴിഞ്ഞ മുന്നാഴ്ചയായി രാജേഷ്‌ അവളെ നിന്തരം വിളിച്ചിരുന്നു.പക്ഷെ അവള്‍ കോള്‍ എടുത്തില്ല,കാരണം അയാളോട് എന്തു മറുപടി പറയണം എന്നവള്‍ക്ക് അറിയുമായിരുന്നില്ല...

ജീവിതത്തില്‍ ആദ്യമ്മായ് ഒരു പുരുഷന്നെ കുറിച്ചാലോചിച്ചു അന്ന് അവള്‍ ആകുലപ്പെട്ടു.

എന്തിനാണൂ അയാള്‍ തന്നെ സ്നേഹിക്കുനെന്നും ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുനെന്നും പറഞ്ഞത്.

രാജിക്ക് കുട്ടികള്‍ വേണ്ടായെങ്കില്‍ തനിക്കിഷ്ടമുള്ള ചില്‍ട്രന്‍സ് ഹോമ്മില്‍ നിന്നും ഒരു കുട്ടിയെ ദതെടുക്കാനും രാജേഷിനു സമതമ്മാണ്.

പക്ഷെ ...രാജിയെന്ന ഈ പേരുപ്പോലും...

ലോകത്തിനു മുന്‍പില്‍ താന്‍ വെറുമൊരു കോള്‍ഗേള്‍ മാത്രമാണ്,തന്റെ ചരിത്രവും എതൊരു കോള്‍ ഗേള്ളിനെതുപോല്ലെതന്നെ.പ്രായപൂര്‍ത്തിയാകുനതിനുമുന്പ് പുറം തെരുവിലെറിയപ്പെട്ടവള്‍

എന്നിട്ടും എന്തിനാണ് അയാള്‍ തന്നെ സ്നേഹിക്കുനത്.ആദ്യം തോന്നിയത് വെറുമൊരു തമാശയാണെന്നാണ്,പക്ഷെ അയാള്‍ സീരിയസ് ആയിരുന്നു.

തന്നെ പോല്ലുള്ള ഒരു സ്ത്രീക്ക്,വിവാഹം, കുടുംബ ജീവിതം ഇതൊന്നും ആഗ്രഹിക്കാവുന്നതല്ല .

തന്നെ പറ്റി എല്ലാം അറിഞ്ഞിട്ടും ഒരുമിച്ചൊരു ജീവിതം വാഗ്ദാനം ചെയാന്‍ മാത്രം അയാള്‍ തന്നെ സ്നേഹിക്കുനുവോ ?

അറിയില്ല ... ഒരു പക്ഷെ ഇങ്ങനെയും ചില നല്ല മനുഷ്യര്‍ ഉണ്ടായിരിക്കാം.

അവളുടെ മനസിലൂടെ ഒരായിരം ചിന്തകളുടെ വേലികയറ്റം........

പതിവുപ്പോലെ കുറെ സ്വീട്സും,ഗിഫ്റ്റുകളുമായി അവള്‍ ചില്‍ഡ്ട്രന്‍സ്‌ ഹോമിലെത്തി.

വിസിറ്റെഴ്സ് രജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ അവള്‍ കണ്ടു അയാളുടെ പേരും ആ രജിസ്റ്ററില്‍‍,

"മാഡം!മാഡതിനൊരു വിസിറ്ററുണ്ട്... ഈ ദീപാവലി ദിവസം മാഡം ഇവിടെ വരുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടത്രേ" വാര്‍ഡന്‍റെ ശബ്ദം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

അകലെ മാവിന്‍ ചുവട്ടില്‍ ചില്‍ട്രന്‍സ്‌ ഹോമിലെ കുട്ടികളുമൊത് സലപിചിരിക്കുന്ന രാജേഷ്‌.

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു ആ കണ്ണുകള്‍ തന്നെ നോക്കി മന്ത്രിക്കുനതായി അവള്‍ക്കു തോന്നി .

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുര വിഭവങ്ങളും മതാപ്പുകളുമായി ഒരു ദീപാവലി കൂടി...

Wednesday, November 3, 2010

ദേവി !

ആ ദിവസം രാവിലെ അയാള്‍ വളരെ ശാന്തനായിരുന്നു,ലോകത്തില്‍ വച്ച് ഏറ്റവും ശാന്തന്‍.

അയാള്‍ ഒരിക്കല്‍ കൂടി ബഡ് റൂമില്‍ കിടനുറങ്ങുന്ന തന്റെ പ്രിയതമയെ നോക്കി,അവളുടെ നെറ്റിയില്‍ കൈവച്ചു, ചെറിയ ചൂടുണ്ട്,പനീ പുര്‍ണമായും മാറിയിട്ടില്ല.

കഴിഞ്ഞ ഒരാഴച്ചയായി അവള്‍ക്കു പനീയാണ്,വയറല്‍ ഫിവര്‍,കഴിഞ്ഞ ഓരാഴ്ച്ച അയാള്‍ക്കൊരു തിരിച്ചറിവിന്‍റെ ആഴ്ച്ചയായിരുന്നു. ദാമ്പത്യജീവിതത്തിലെ ഏറ്റവും വില്ലപ്പെട്ട തിരിച്ചറിവിന്‍റെ ആഴ്ച്ച.

ഈ ദിവസങ്ങളിലാണ് ഒരു ഭാര്യ,അമ്മ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു അയാള്‍ക്ക് മനസിലായത്.

കഴിഞ്ഞ പത്തുവര്‍ഷം ഭാര്യ എന്ന ഒരൊറ്റ കാരണത്താല്‍ തന്റെ ആട്ടും തുപ്പും കേട്ട് വിട്ടുവേലകള്‍ എല്ലാം ചെയ്ത് യാതൊരു വിധ പരാതിയുമില്ലാതെ അവള്‍...

എന്നിട്ടും അതിരാവിലെ മുതല്‍ ഉറങ്ങുനത് വരെ ചെയ്തതിലെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു അവളെ കുറ്റപെടുത്തുക മാത്രമാണ് അയാള്‍ ചെയ്തിരുന്നത്.

എന്നിട്ടും അതിരാവിലെ പുഞ്ചിരി തുകുന്ന മുഖവുമായി ഒരു കപ്പ്‌ ചായ തരുന്നത് മുതല്‍ ഒരു ഉത്തമ ഭാര്യയുടെ എല്ലാവിധ കര്‍ത്തവ്യങ്ങളും യാതൊരു വിധ പരാതിയുമില്ലാതെ അവള്‍ ചെയ്തു.

ആ കാലില്‍ തൊട്ടോന്നു കരയാന്‍ സാധിച്ചിരുന്നെങ്കില്‍......

സ്ത്രീ ഭാര്യയോ അമ്മയോ മാത്രമല്ല അവള്‍ ഒരു ദേവിയാണ്.

അയാളുടെ മനസാകുന്ന അഗ്രഹാരത്തില്‍ ചിര പ്രതിഷ്ട നേടിയ,അയാള്‍ എന്നും പൂജിക്കാനഗ്രഹിക്കുന്ന ദേവി.

Tuesday, November 2, 2010

വീണ്ടും അപ്പു !

വീണ്ടും അപ്പു!

ഇന്ന് രണ്ടാം ശനി(Second Saturday)ക്ലാസ്സില്ല!

അപ്പു കുറച്ചു നേരം വൈകിയാണ് ഉണര്‍ന്നത്.മതിലിന്നപുറത്തെ ഫ്ലാറ്റ് പണി തകൃതിയായി നടക്കുനുണ്ട്.അവിടെ തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാം.ജനലിലൂടെ നോക്കിയാല്‍ നിറയെ സിമന്‍റ് പില്ലറുകള്‍.

പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു കുറച്ചു മാഗി ന്യുടില്സും കഴിച്ചു നേരെ കംബ്യുട്ടര്‍ ഓണ്‍ ചെയ്തു. തീ കുറുക്കന്റെ(ഫയര്‍ ഫോക്സ്)സഹായത്താല്‍ ഗൂഗിളില്‍ പോയി തന്റെ ഫേസ് ബുക്കും(മുഖ പുസ്തകവും)ഓര്‍ക്കുട്ട് അക്കവുണ്ടും ഓപ്പണ്‍ ചെയ്തു തന്റെ സ്ക്രാപുകള്‍ ചെക്ക് ചെയ്തു,മീനുവിന്റെ സ്ക്രാപ്പ്.... ,ചക്കിടെ സ്ക്രാപ്പ്...,സൂര്യെടെ സ്ക്രാപ്പ്.........

പിന്നെ കുറെ സ്ക്രാപ്പുകള്‍ കൂട്ടുകാര്‍ക്കും അയച്ചു.

പിന്നെ ആഡ് ഫ്രണ്ട് റിക്വസ്റ്റ്ല്‍ പോയി ,6 ഫ്രണ്ട് റിക്വസ്റ്റ്,4 പേരെ ആഡ് ചെയ്തു,രണ്ടു പേരെ അറിയില്ല അതുകൊണ്ട് ആഡ് ചെയ്തില്ല.

അപ്പുവിപ്പോള്‍ എന്നും രാവിലെ ഫേസ് ബുക്കും,ഓര്‍ക്കുട്ടും ചെക്ക് ചെയ്തിട്ടേ വേറെ എന്തും ചെയാറുളൂ.
അപ്പുവിനിപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ ഫ്രെണ്ട്സാ.

ആകെ കുട്ടുക്കാരുമോത്തു കളിക്കുന്നത് സ്കൂള്‍ ഗ്രൌണ്ടിലാ....നഗരത്തിലെ കൊണ്ക്രിറ്റ് കാടുകളില്‍ കളിക്കാന്‍ പ്ലേ ഗ്രൌണ്ടില്ല പിന്നെ ആകെയുള്ളത് ഓര്‍കുട്ടും ഫേസ് ബുക്കും ഓണ്‍ലൈന്‍ ഗൈമ്സും.

ഫേസ് ബുക്കിലും,ഓര്‍ക്കുട്ടിലും ഒരു ശയനപ്രദിക്ഷണം ചെയ്തപ്പോള്‍ ഒരു സംതൃപ്തി.

കുറച്ചു നേരം ഓണ്‍ലൈന്‍ ഗൈമ്സില്‍ നീഡ്‌ ഫോര്‍ സ്പീഡില്‍(Need for Speed)ബൈക്കും ഓടിച്ചു,പിന്നെ കംബ്യുട്ടര്‍ ഓഫ്‌ ചെയ്തു.

ഡ്രോയിംഗ് റൂമില്‍ അമ്മ ടിവിയും ഓണ്‍ ചെയ്തു ഇന്നലത്തെ റിയാലിറ്റി ഷോയുടെ ബാക്കി കാണുന്നു.

അപ്പു ഫ്രിഡ്ജില്‍ നിന്നും ഒരു കാട്ബരിസ് ചോകലെറ്റ് എടുത്തു അതും വായിലിട്ടു നുണഞ്ഞു തന്റെ ബാല്‍ക്കണിയില്‍ വന്നു മതിലിനപുറത്തു നടക്കുന്ന ഫ്ലാറ്റ് പണിയും നോക്കി നിന്നു.

ചില ജോലിക്കാര്‍ തലയില്‍ ചട്ടിയും പിടിച്ചു പടി കയറുന്നു....ഇറങ്ങുന്നു....ചിലര്‍ ചുറ്റിക കൊണ്ട് കബികളില്‍ അടിയ്ക്കുന്നു..., വളയ്ക്കുന്നു..,ചിലര്‍ സിമറ്റ് പില്ലറുകള്‍ നനയ്ക്കുന്നു..... ആകെ ജോല്ലിക്കാരുടെ തിക്കും തിരക്കും...

അപ്പു സശ്രദ്ധം കെട്ടിടപണിയും നോക്കി അങ്ങനെ ഒരു എഞ്ചിനിയരെ പോലെ നില്‍ക്കുബോള്‍ അപുറത്തു മണലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഒരു ബാലന്‍ അപ്പുവിനെ നോക്കി ചിരിച്ചു.

അപ്പു ആദ്യമായാണ് ഒരു ബാലനെ അവിടെ കാണുന്നത്.

ബാലനൊരു നാലു വയസു പ്രായം കാണും,കുറച്ചു മുഷിഞ്ഞ വേഷം,നീളമുള്ള എണ്ണ തേയ്ക്കാത്ത ചെബന്‍ മുടി.
ഒരു പക്ഷെ ആ കെട്ടിട പണിക്കാരിലെ ആരുടെയെങ്കിലും മകനായിരിക്കാം.

ബാലന്‍ അപ്പുവിനെ നോക്കി കൈകള്‍ വീശി...ഒന്ന് നിഷ്കളങ്കമായി ചിരിച്ചു.

അപ്പു കൈകള്‍ വിശി അവനെ നോക്കി ചിരിച്ചു,അപ്പു കൈയില്‍ ഇരിക്കുന്ന ചോക്കലേറ്റ് ഉയര്‍ത്തി കാട്ടി അവനു വേണമോ എന്നു ചോദിച്ചു.

ബാലനുടനെ കിശയില്‍ നിന്നും ഒരു ലോല്ലിപോപ്‌ മിടായിയെടുത്തു അപ്പുവിനെറിഞ്ഞു കൊടുത്തു

"അമ്പട ഇവന്‍ ആള് കൊള്ളാലോ" ഒരു പിക്കിരി പയ്യന്‍ തനിക്കു ലോലിപോപ്പ് എറിഞ്ഞു തരുന്നോ?

അപ്പു വേഗം പോയി ഫ്രിഡ്ജില്‍ നിന്നും രണ്ടു കാട്ബരിസ് ഡയറി മില്‍ക്ക് ചോകലെറ്റ് എടുത്തു ബാലന്നു എറിഞ്ഞു കൊടുത്തു....
രണ്ടുപേരും പരസ്പരം ഒന്നു നോക്കി നിഷ്കളങ്കമായി ചിരിച്ചു ....

പിന്നെ മതിലിനപുറവും ഇപ്പുറവും നിന്നു ചിരകാല സുഹൃത്തുക്കളെ പോലെ ഒരു ചിയേര്‍സ് പറഞ്ഞു ഒരു കഷണം ചോകലെറ്റ് വായിലിട്ടു നുണഞ്ഞു ....

പിന്നെ രണ്ടാളുംഎന്തൊക്കയോ പറഞ്ഞും ഗോഷ്ടികള്‍ കാട്ടിയും അങ്ങനെ കുറെ നേരം....

"അപ്പു പോയിരുന്നു ഹോം വര്‍ക്ക് ചെയൂ"എന്ന അമ്മയുടെ സ്നേഹമുള്ള ശകാരം അപ്പുവിനെ തന്റെ റൂമിലേയ്ക്ക് പോകുവാന്‍ നിര്‍ബന്ധിച്ചു.

"നാളെ വരാം"എന്നു തന്റെ സുഹൃത്തിനോട്‌ പറഞ്ഞു അപ്പു തന്റെ റൂമിലേയ്ക്ക്...

റൂമിലേയ്ക്ക് പോകുബോള്‍ ഓര്‍ക്കുട്ട്,ഫേസ് ബുക്ക് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിന്നുമപുറത്തു ഒരു ഫ്രണ്ടിനെ ആഡ് ചെയ്തതിലുള്ള ആത്മസംതൃപതിയാല്‍ അപ്പുവിന്റെ മനസു നിറഞ്ഞിരുന്നു .

(കുറിപ്പ്: "അപ്പുവിന്റെ ചോദ്യങ്ങള്‍" എന്ന കഥയ്ക്ക്‌ വായനക്കാരായ നിങ്ങള്‍ നല്‍കിയ പ്രചോധനമാണ് ഈ കഥയെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.)

Monday, November 1, 2010

ട്രെയിന്‍ , ഒരു അമളി കഥ!

ട്രെയിന്‍,ഒരു അമളി കഥ!

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ അല്‍പ സമയത്തിന്നുളില്‍ രണ്ടാമത്തെ ഫ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടുന്നതാണ്‌"

നായകന്‍ ഫ്ലാറ്റ്ഫോമില്‍ ഒരിക്കല്‍ക്കൂടി തെക്ക് വടക്ക് നടന്നു.ഇരയെ തേടി അലഞ്ഞു ഒന്നും കിട്ടതാവുബോള്‍ ഉണ്ടാകുന്ന നിരാശ ആ മുഖത്ത് കാണാം.

പേരിനു പോലും ഒരു പെണ്ണ്‍കൊടിയെ കാണാത്തതില്‍ നായകന്‍ നിരാശനായിരുന്നു...

ആകെയുള്ളത് ജോലി കഴിഞ്ഞു വീട്ടില്‍ പോകുന്ന കുറെ മധ്യവയസ്ക്കര്‍ മാത്രം.

നായകന്‍റെ വേഷം(കോലം)കണ്ടു പല മധ്യവയസ്ക്കരും എന്തൊക്കയോ പറയുന്നുണ്ട്,പക്ഷെ നായകന്‍ അതൊന്നും ശ്രദ്ധിക്കാതെ ഇരയ പിടിക്കാനായി മൊബൈലില്‍ എന്തൊക്കയോ കുത്തി കോറി നടക്കുകയാണ്.

ഈര്‍ക്കലി പോലെയുള്ള ശരീരം,അവിടെ.. ഇവിടെ..എന്തൊക്കയോ എഴുതിവച്ച ഒരു ലോ വൈയ്സ്റ്റ് ജീന്‍സ്,അതിടയ്ക്കു ഉരിപ്പോകുബോള്‍ ഇടതു കൈ കൊണ്ട് സിനിമാസ്റ്റൈലില്‍ വലിച്ചു മേല്‍പ്പോട്ടു കയറ്റുന്നു,ഓരോ പത്തടി വയ്ക്കുബോഴും നായകന്‍ ഈ ക്രിയ ചെയ്തു കൊണ്ടിരുന്നു.ഒരു ടൈറ്റ് ടി ഷര്‍ട്ട് അതില്‍ ചെവിയും കൂര്‍പിച്ചുനില്‍ക്കുന്ന ഒരു മുയലിന്‍റെ പടം പിന്നെ പ്ലേ ബോയ്‌(കളിക്കുന്ന കുട്ടി) എന്നൊരു അടികുറിപ്പും.മുട്ടോളം തുങ്ങി കിടക്കുന്ന ഒരു ഡിസെലിന്റെ ബാഗ്, മുടി കുറച്ചു ജെല്‍(പശ)തേച്ചു മുകളിലോട്ടു.., കാതില്‍ ഒരു കടുക്കന്‍ ഒരു ചെറിയ റേബാന്‍ കൂളിംഗ് ഗ്ലാസ്‌,ചെവിയില്‍ രണ്ടു ഹെഡ് സെറ്റ് തിരുപിടിപ്പിചിരിക്കുന്നു അതില്‍ നിന്നൊരു വള്ളി ജീന്‍സിന്റെ കിശയിലോട്ടു,കിശയിലുള്ളത് ഒരു ചൈനീസ് മൊബൈല്‍ ആണ്,ഡബിള്‍ സിം,8 ജി ബി മെമറി പാട്ട് കേള്‍ക്കാന്‍ ചൈനീസാനു ബെസ്റ്റ്,പെണ്ണ്പിളെരോട് ശോള്ലാന്‍ നോക്കിയ 1100 കാരണം കൂടുതല്‍ ബാറ്ററി പിക്ക്അപ്പ്‌, ഇപ്പോള്‍ കൈയില്‍ ഒരു നോക്കിയ എന്‍ സിരിസ് അതില്‍ ഒരു കബുകൊണ്ട് എന്തൊക്കയോ കുത്തി കൊറുന്നു.

കണ്ടാല്‍ വന്‍ സെറ്റപ്പാ... പക്ഷെ ഒന്നും ഒറിജിനല്‍ അല്ല നായകന്‍ ഒരു ചൈന ആരാധകനാണ്,ചൈന്നാ വിപ്ലവം കേരളത്തിലെ ഫുട്പാത്തുകളില്‍ കോടി കുത്തി വാഴുവോളം നായകന്‍ ഒരു ചൈന്നാ ആരാധകനായി തുടരും.

സുന്ദരികളായ തരുണി മണികളെ കാണാത്തതിനാല്‍ അയാള്‍ ഒന്നുകൂടി നിരാശനായി

കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ ഒന്നുച്ചത്തില്‍ അലറി .....പുറപ്പെടാന്‍ പോകുകയാണെന്നും കയറെണ്ടവര്‍ കയറിക്കോ എന്ന് ഒരു സൂചന നല്‍കി.

നായകന്‍ അള്ളിപിടിച്ച് ഒരു കംബാര്‍ട്ടുമെന്റില്‍ കയറി.

ഒരു പേരിനെങ്കിലും ഒരു പെണ്കൊടിയെ കാണാനാവുമെന്നുഹിച്ചു അയാള്‍ കംബാര്‍ട്ടുമെന്റില്‍ ഒന്നുകൂടി ഉലാത്തി .... വീണ്ടും നിരാശ ആകെയുള്ള പത്തു നാല്പതു പേരില്‍ അതികവും പുരുഷന്മാര്‍ പിന്നെ കുറെ കിഴവികളും...

ലേഡിസ് ഒണ്‍ലി കംബാര്‍ട്ടുമെന്റില്‍ കണ്ടുപിച്ചവനെ ഒന്നു കൈയില്‍ കിട്ടിയിരുന്നെങ്കില്‍....

"നിരാശ കാമുക ലോകത്തില്‍ ഒരു പ്രധാനിയായി ഞാന്‍..."എന്ന പാട്ട് അയാളുടെ ചെവികളില്‍ മുഴങ്ങി.....പേ പിടിച്ച പട്ടിയെ പോലെ നായകന്‍ വീണ്ടും ട്രെയിനില്‍ ഉലാത്തി.

ഒടുവില്‍ അയാള്‍ ബാത്ത്റൂമിന്റെ/ടോയിലെട്ടിന്നു മുന്‍പില്‍ വന്നു നിന്നു...അകത്തോട്ടു കയറണോ ഒരു ചറിയ ശങ്ക...

അതെ ചെറിയ ഒരു ശങ്കയോടികൂടി അയാള്‍ ടോയിലെട്ടിലെയ്ക്ക് വലതുകാല്‍ വച്ച് കയറി...

ഇന്ത്യന്‍ റെയില്‍വേയുടെ ബാത്ത്റൂം നിറയെ ചിത്ര പണികള്‍,നാട്ടിലെ കലാകാരന്മാരുടെ ക്യാന്‍വാസ് ഇപ്പോള്‍ ഈ ബാത്ത്റൂം ചുവരുകളാണ്.

പല രൂപത്തിലും ഭാവത്തിലും ഉള്ള ചിത്രങ്ങള്‍,വ്യാത്സായന്റെ കാമസൂത്ര ഇത്രയ്ക്ക് മനോഹരമായി ഇന്ത്യന്‍ റെയില്‍വേയുടെ ബാത്ത്റൂം ചുവരുകളില്‍ മാത്രമേ കാണാന്‍ സാധിക്കു.കജുരാഹോ ചുവര്‍ ചിത്രങ്ങള്‍പോലും ഇവയ്ക്കു മുന്‍പില്‍ നാണിച്ചു തുണിയുടുക്കും.

ചിത്രങ്ങള്‍ കണ്ടാസ്വധിച്ച നായകന്‍ അവയ്ക്കടിയിലുള്ള അടികുറിപ്പുകള്‍ വായിച്ചു ....

"ഞാന്‍ നമിത എന്നെ ഈ നമ്പരില്‍ വിളിക്കു.... 9895...."
"നിങ്ങളുടെ കൂ...... കൊടുക്കും..... നമ്പര്‍ 9847....."
" നയന്‍താരയുടെ .................. ഇവിടെ...... പൂ..........അവിടെ" ".........കൊച്ചിയില്‍ വരുകയാണെങ്കില്‍.................. നമ്പര്‍....9846.............."

പിന്നെയും അടിക്കുറിപ്പുകള്‍ ചിലത് ഇംഗ്ലീഷില്‍.....,ചിലത് ഹിന്ദിയില്‍.... പിന്നെ ചിലത് തമിഴില്‍....

നായകന്നു തന്റെ വികാരം അടക്കാനായില്ല.....താനൊരു വികാര ജീവിയാണെന്ന് അയാളും ഉമറിനെപോലെ തിരിച്ചറിഞ്ഞു.....

പക്ഷെ ആരെ വിളിക്കും ചുവരുകളില്‍ ഒരായിരം നമ്പരുകള്‍.

ഒടുവില്‍ നമിതയെ തന്നെ വിളിക്കാം എന്ന് തിരുമാനിച്ചു.....

തന്റെ നോകിയ എന്‍ സിരിസില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അയാള്‍ നമിതയുടെ നമ്പര്‍ ഡയല്‍ ചെയ്തു ......
ഭാഗ്യം...റിംഗ് ചെയുന്നുണ്ട്.....നമിത ഫോണ്‍ എടുത്താല്‍ എന്തു പറയണം?....ചെറിയ ഒരു ടെന്‍ഷന്‍......

പെട്ടന്ന് നമിത ഫോണെടുത്തു..........നായകന്‍ വളരെ പ്രയാസപ്പെട്ട്....പക്ഷെ വളരെ ആത്മവിശ്വാസത്തോടെ മൊഴിഞ്ഞു..." നമിതയാണോ.... ?"

ഒരു ചെറിയ ഭരണിപ്പാട്ട്....
"നമിത നിന്റെ അമ്മേടെ......പൂ.........കൂ........പേ....മാ....തായോ.........."

ഭരണി പാട്ട് മുഴുവനാവുനതിന്മുന്‍പ് അയാള്‍ ഒന്നു വിറച്ചു....ഒന്നു ഞെട്ടി...........
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ......

ക്ലി.. ക്ലി... ശബ്ദത്തോടെ കൈലിരുന്ന നോകിയ എന്‍ സിരിസ്....ഇന്ത്യന്‍ റെയില്‍ വേയുടെ ഇന്ത്യന്‍സ്റ്റൈല്‍ ടോയിലെട്ടിലൂടെ റെയില്‍ പാള്ളത്തിലോട്ടു.....

മാനവും പോയി,നമിതയും പോയി,കൈയിലെ മൊബൈലും പോയി..........

ബാത്ത്റൂം/ടോയിലെട്റ്റ് ചുവരിലെ നഗ്ന ചിത്രങ്ങള്‍ അയാളെ നോക്കി എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു.