Total Pageviews

Tuesday, December 14, 2010

കൊടകര ഷഷ്ടി - 3

കൊടകര ഷഷ്ടി - 3

ട്രെയിന്‍ ഇറങ്ങി നേരെ വീട്ടിലേയ്ക്ക് , പീ ജീ ട്രാവെല്‍സിന്റെ ലൈന്‍ ബസില്‍.
രണ്ടു കുടം വെള്ളം നിറയിലൂടെ ഒഴിച്ച് , ഒരു ജോഡി പുതിയ ഡ്രെസ്സ്സുമ്മിട്ട് തെക്കുമുറി സെറ്റിന്‍റെ കാവടി കൂട്ടത്തിലേയ്ക്ക് ഒരു ഓട്ടം.

ശികാരി മേള ത്തിനു താളം പിടിച്ച് കുറച്ചു നേരം , പിന്നെ കാവടികളുടെ ഭംഗി ആസ്വദിച്ചു ഗോപുര കാവടി വരെ ഒരു പ്രദിക്ഷണം 30 പൂ കാവടികളും , 5 ഗോപുരകാവടികളും , കാവടികളുടെ എണ്ണ മെടുക്കുക എന്ന പതിവ് ഞാന്‍ തെറ്റിച്ചില്ല.
ഓരോ വര്‍ഷം ചെല്ലും തോറും കൂടുതല്‍ വര്‍ണ കൊഴുപ്പോടും മേള കൊഴുപ്പോടും കൂടി ഷഷ്ടി.

കാവടികളുടെ അകമ്പടി സേവിച്ച് അടിയന്‍ അമ്പല പറമ്പിലേയ്ക്ക്.
പൂനിലാര്‍ക്കാവ് ഷഷ്ടി പറമ്പില്‍ (അമ്പല പറമ്പില്‍ ) ജന സാഗരം ,മേള്ള കൊഴുപ്പോടെ പൊടിപറത്തി നാനാ ഭാഗത്തുനിന്നുള്ള കാവടി സംഘങ്ങള്‍ ദേവി ദര്‍ശനത്തിന്നായി വന്നു തുടങ്ങി .

അടിയനും ദേവി ദര്‍ശനത്തിനായി വന്നതാണ്‌... അവളെ ഈ അമ്പല പറമ്പില്‍ കാണാനാവുമോ ?

ശികാരി മേളത്തിനൊപ്പം ഈയുളവന്റെ ഉള്ളുംമിടിയ്ക്കാന്‍ തുടങ്ങി.

കണ്ട്രോള് തരു കണ്ണാ... കണ്ട്രോള്‍... നഷ്ടപ്പെട്ട കണ്ട്രോള്‍ വീണ്ടെടുക്കാനായി ഞാന്‍ അമ്പല പരബിലെ സുന്ദരികളുടെ സുന്ദരമായ മുഖങ്ങള്‍ മാറി മാറി നോക്കി ( വായ് നോട്ടം )
ആ മുഖങ്ങളില്‍ എന്റെ ദേവിയുടെ മുഖം മാത്രം കാണാനായില്ല....അതുകൊണ്ട് മറ്റു സുന്ദരികളുടെ മുഖം മുതല്‍ പാദം വരെ കണ്ണോ ടിയ്ക്കുന്ന ക്രിയയില്‍ ഞാന്‍ വ്യാപ്രതനായി.

കാവടി സംഘങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അമ്പലനടയിലെയ്ക്ക് വന്നു കൊണ്ടിരുന്നു അങ്ങനെ എത്ര നേരം പോയെന്നറിഞ്ഞു കൂടാ.

അങ്ങനെ അവിടെ നില്‍ക്കുമ്പോള്‍ തികച്ചും അപ്രദിഷിതമായി ഒരു ചുവന്ന ആപ്പിള്‍ ബലൂണ്‍ എന്റെ കവിളില്‍ തലോടിക്കൊണ്ട് എന്റെ മുന്‍പില്‍ വീണു.
ആ ബലൂണിന്റെ പുറകെ ഒരു രണ്ടു രണ്ടര വയസു വരുന്ന കുട്ടിയും, അവനാ ബലൂണ്‍ എടുത്തു എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു, ഞാനും അവനെ നോക്കി ചിരിച്ചു .
ആ കുട്ടിയുടെ ഉടുപ്പില്‍ നന്നായി അമ്പല പറബിലെ ചെമ്മണ്‍ പൊടി പറ്റിയിരുന്നു , അവനെ കണ്ടാലറിയാം അവന്നവിടെ ഉഴുതു മറിയ്ക്കുകയായിരുന്നുവെന്ന്.

ഭഗവാനെ .....എന്റെ ഭഗവതി..... എന്നിയ്ക്ക് എന്റെ കണ്ണുകളെ വിശ്വസിയ്ക്കാമോ...
ആരാണിത്.... പ്രിയ ,
പ്രിയ ആ കുട്ടിയെ വാരിയെടുത്ത് അവനെ ഒന്ന് ശകാരിച്ചു...(അമ്പല പറമ്പ് ഉഴുതു മറിച്ചത്തിന്നായിരിക്കാം)

പ്രിയ ,ചുവന്ന കരയുള്ള സെറ്റ് സാരിയുമുടുത്തു ,നെറ്റിയില്‍ ചന്ദന കുറിയും തൊട്ട് യൌവനത്തിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്ന യുവ സുന്ദരി.
എന്റെയും പ്രിയയുടെയും കണ്ണുകള്‍ പരസ്പരം ഉടക്കി... അവള്‍ എന്നെ തിരിച്ചറിഞ്ഞു... എന്നെ നോക്കി മധുരമ്മായി ഒരു മന്ദഹസിച്ചു, ഒരു റോസാപൂ വിടര്‍ന്ന പോലെ.

" ഹല്ലാ ഇതാരാ... കുറെ കാലായാലോ കണ്ടിട്ട്...ഈ വഴിയൊക്കെ ഓര്‍മയുണ്ടോ..." "എന്നാ വന്നത്? പഠിത്തമൊക്കെ കഴിഞ്ഞോ ?"

അവളുടെ ആ ചോദ്യത്തിന്നു പെട്ടന്ന് എന്തു മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ എന്തോ പറഞ്ഞു...എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ല....
ഒക്കത്തിരിയ്ക്കുന്ന കുഞ്ഞിനെ കാട്ടി അവള്‍ വീണ്ടും ചോദിച്ചു... "ഇതാരന്നു അറിയോ?"

എന്തോ കേട്ടു ഞെട്ടിയ... എന്നൊക്കെ പറയാറില്ലേ.... ആ ഒരവസ്ഥയില്‍ ഞാന്‍.
രണ്ടു കണ്ണും മിഴിച്ചു ഞാന്‍ അവളെ നോക്കി നിന്നു..

"പത്മയുടെ കുട്ട്യാ... രാഹുല്‍ .. രണ്ടു വയസു കഴിഞ്ഞു...."
"ചേച്ചിയും ചേട്ടനും ആ ജൌള്ളി കടേട അടുത്തുണ്ട് ,മാലയും ,വളയും,കണ്മഷിയും....വാങ്ങാന്നു തോന്നുന്നു "

നിന്നിടത്തു നിന്നു ഉരുകി പോകുന്നത് പോലെ...എന്നിക്ക് എവിടെയ്കെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നി.

പത്മയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു....അവള്‍ക്കു രണ്ടു വസയുള്ള ഒരു കുട്ടിയും.....എന്റെ പൂനിലാര്‍ക്കാവില്ലമ്മേ....

കൈയിലിരിയ്ക്കുന്ന ബലൂണില്‍ എന്തോ കോപ്രായം കാട്ടി ,ഇടയ്ക്ക് രാഹുല്‍ എന്നെ ഒന്നു നോക്കും.അവനറി യാമ്മോ ഞാന്‍ ഒരിക്കല്‍ അവന്‍റെ അമ്മയെ (എന്റെ പത്മയെ ) ഞാന്‍ സ്നേഹിചിരുന്നുന്....

" ഹല്ലാ... എന്തുപറ്റി ? "
"ഇവിടെ ഇങ്ങനെ നില്‍ക്കണോ ?
വാ...ചേച്ചിയുടെ അടുത്തേയ്ക്ക് പോകാം"
"ചേച്ചിയ്ക്ക് ഇതിലും വല്യ ഒരു സര്‍പ്രൈസ്‌ ഈ ജന്മത്തില്‍ ഉണ്ടാവ്വാന്‍ പോണില്ല, അതും ഇവിടെ ഈ അമ്പല നടയില്‍ വച്ച് , എന്നിക്ക് വയ്യ!" അതും പറഞ്ഞവള്‍ നടന്നു...

മനസ്സില്‍ ചിന്തകളുടെ ഒരായിരം തിരമാലകള്‍ ,വേലിയേറ്റങ്ങള്‍, വേലിയിറക്കങ്ങള്‍....
എങ്ങോട്ടെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നിയെങ്കിലും...അവളെ അനുഗമിയ്ക്കുകയാണ് ഞാന്‍ ചെയ്തത് ...

(തുടരും)

No comments:

Post a Comment